വഴിതെറ്റി വന്ന നിങ്ങള്‍ക്ക് സ്വാഗതം ..മനസ്സില്‍ വിരുന്നു വരുന്നുവക്ക് ചേര്‍ന്നിരിക്കാന്‍ ഒരിടം ...അതാണ്‌ എനിക്ക് ഇവിടം ...സ്നേഹം ആദില!!!
ഞാന്‍ എഴുതാന്‍ ഇഷ്ട്ടപ്പെടുന്നു.ഞാന്‍ എഴുത്തിനെ പ്രണയിക്കുന്നു.
പക്ഷെ അതെനിക്ക് വേണ്ടി മാത്രവും എന്‍റെ സന്തോഷത്തിനു വേണ്ടി മാത്രവുമാണ്.[സലിന്‍ജര്‍ ]

MyFreeCopyright.com Registered & Protected

Wednesday, June 30, 2010

പിറന്നാള്‍ ഒരു ഓര്‍മ്മ





ഇന്ന്‍ എന്‍റെ ദിനം..[July 2nd] പിറന്നാള്‍ ദിനം ...ഒരു പാട് പേരുടെ സ്വപ്നങ്ങളുമായി; കുടുംബത്തിലെ ആദ്യത്തെ സന്തതിയായി ,ആദ്യ പേരകുട്ടിയായി ഞാന്‍ പിറന്നു വീണു ..കുഞ്ഞിമോള്‍ എന്ന ഇന്നത്തെ വലിയ മോള്‍.സ്വപ്നങ്ങള്‍കൊപ്പം വളര്‍ന്നോ എന്നറിയില്ല.പക്ഷെ ഒന്നറിയാം എന്നോടൊപ്പം എന്‍റെ സ്വപ്നങ്ങളും, അവരുടെ തോഴരായി എന്‍റെ ഓര്‍മകളും വളര്‍ന്നിരുന്നു ... ഒരു മൂളിപാട്ടോടെ "ഓര്‍മ്മകള്‍ക്കെന്തു സുഗന്തം... ആത്മ്മാവിന്‍ നഷ്ട സുഗന്തം ".... ജൂലൈ രണ്ട്...ഇന്ന് ഞാന്‍ അനുഭവിക്കുന്നത് മനസിന്‍റെ ഉള്ളറകളില്‍ എവിടെയോ ഓര്‍മ്മകള്‍ തിരയിളക്കങ്ങളായി നടത്തുന്ന വേലിയേറ്റമാണ്ണ്‍.ആ പഴയ നിഷ്കളങ്കമായ കുട്ടിക്കാലം; സ്കൂള്‍ ജീവിതം, എല്ലാം മിന്നി മറയുകയാണ് കണ്മുന്നില്‍ ...ഭാവിയെ കുറിച്ച് ഏറെ കാര്യമായി ചിന്തിക്കാനില്ലാത്ത ആ കാലത്ത്- ജൂണ്‍ ആരംഭത്തോടെതന്നെ തന്നെ ജൂലൈ മാസത്തിന്‍റെ പിറവിയും കാത്തിരിക്കും ഞാന്‍.സ്കൂള്‍ ടീച്ചര്‍ ആയിരുന്ന ഉമ്മ ,സ്കൂള്‍ വിട്ടു വരുമ്പോള്‍ കൊണ്ടുവരുന്ന പുത്തന്‍ ഉടുപ്പും ,ഗള്‍ഫില്‍ നിന്നും പോസ്റ്റ്‌ മാന്‍ വഴി വരുന്ന പപ്പയുടേയും മറ്റു ഇള്ലാപ്പമാരുടെയും, കൂട്ടുകാരുടെയും വര്‍ണ്ണാഭമായ ഗ്രീടിങ്ങ്സും, സമപ്രായകാരായ കസിന്‍സ്‌ന്‍റ്റെ കൊച്ചു കൊച്ചു സമ്മാനങ്ങളും സ്വപ്നം കണ്ടു ദിനങ്ങള്‍ തള്ളി നീക്കും.ഉറക്കം പോലും വളരെ വൈകിയെ എന്നെ താരാട്ട് പാടി ഉറക്കാന്‍ വരൂ.ഉമ്മ തറവാട്ടിലെ ആരെയെങ്കില്ലും വിട്ടു, സ്കൂളിലേക്ക് കൊണ്ടുപോകാന്‍ വാങ്ങിപ്പികുന്ന മിഠായി പാക്കുകളും എന്‍റെ സ്വപ്ങ്ങളെ കുളിരണിയിപ്പിക്കാറുണ്ട് .പട്ടാള ചിട്ടയിലുള ക്രിസ്ത്യന്‍ കോണ്‍വെന്റ് സ്കൂളില്‍ ബര്‍ത്ത് ഡേ എന്ന വെര്‍ത്ത് [worth day]ഡേക്ക് മാത്രേ ആ കഴുത്തിന്‌ കുത്തിപിടികുന്ന ടൈയും, കാലു പുഴുങ്ങുന്ന ഷൂസും, സോക്ക്സും, പിന്നെ യൂനിഫോര്‍മും ഇടാതെ കളര്‍ ഉടുപ്പ് ധരിച്ചു പോകാനാവു.അന്നേ ദിവസം പഠിക്കാന്‍ അത്രമിടുക്കിയല്ലാത്ത; പിന്‍ ബെഞ്ചില്‍ ഒതുങ്ങി ക്കൂടാന്‍ ആഗ്രഹിക്കുന്ന ഞാനാണ് "താരം" .കാരണം പിറന്നാള്‍ ദിനത്തില്‍ പുത്തനുടുപ്പും മിഠായിയുമായി ക്ലാസ്സിനു മുന്നില്‍ ടീച്ചര്‍ന്റ്റെയും സഹപാഠികളുടെയും പിറന്നാള്‍ ഗാനവും കയ്യടിയും ഏറ്റുവാങ്ങി ഒരു ചമ്മല്‍ കലര്‍ന്ന ചെറു പുഞ്ചിരിയോടെ രണ്ടു മിഠായി വീതം ഓരോ കൂട്ടുകാര്‍ക്കും നല്‍കി; എന്തോ അവാര്‍ഡ്‌ കിട്ടിയ കനത്തോടെ വീണ്ടും ആ പിന്‍ ബെഞ്ചില്‍ പോയിരിക്കും....അടുത്ത പിരിയെടിലെ ടീച്ചര്‍നെയും കാത്ത്...മുന്നില്‍ പോയി മിഠായി കൊടുക്കാന്‍. അന്നേ ദിവസം എവിടുന്നോ ഒരു ധൈര്യ പായസം കഴിക്കാന്‍ കിട്ടും, ഇങ്ങനെ താരമായി നില്ക്കാന്‍.അന്ന് ക്ലാസ്സില്‍ വരുന്ന ഓരോ ടീച്ചര്‍ക്കും കൊടുക്കണം മിഠായി.അതൊരു നെഞ്ചിടിപ്പായിരുന്നു ... ആ നിഷ്കളങ്കമായ ആശംസകളെല്ലാം ഏറ്റു വാങ്ങി വര്‍ഷങ്ങള്‍ നീങ്ങി.... ഇന്നെത്തിയപ്പോള്‍ ബര്‍ത്ത് ഡേ പോലും വെറുത്ത ഡേ ആയി മാറുന്നു.ആര്‍ക്കാനും വേണ്ടി ഒക്കാനിക്കുന്ന പോലുള്ള മീനിംഗ് ലെസ്സ് ആശംസകള്‍ വന്നു നിറയുമ്പോള്‍ ജനിച്ചത്‌ പോലും അപരാതമായി പൊയ്യോ എന്നൊരു തോന്നല്‍.മനസിലില്ലാത്ത സ്നേഹം കാര്‍ഡുകള്‍ ആയും ഇത്തിരിപ്പോന്ന മുറിയന്‍ അക്ഷരവും ആയി കണ്ണിനു മുന്നില്‍ കളിയാക്കി ചിരിക്കുമ്പോള്‍ മനസ്സില്‍ എവിടെയോ ചോര പൊടിയുന്ന പോലെ ഒരു നീറ്റല്‍. ചിലര്‍ അവരുടെ ഈഗോ ആശംസകള്‍ പറയാതെ പറഞ്ഞു...മൌനത്തിലൂടെ അവര്‍ അത് എന്നെ അറിയിച്ചു എന്നിരുന്നാല്ലും ഈ അര്‍ത്ഥശൂന്യമായ വാക്കുകള്‍ക്കിടയിലും ചിലവരുടെയെങ്കിലും ആശംസകള്‍ക്ക് ആ പഴയ സ്നേഹത്തിന്‍റെ പാല്‍മണമുണ്ട്..കൊതിപ്പിക്കുന്ന മണം...ഈ ഓര്‍മ്മകളെ പടിയടച്ചാല്‍ ഇന്നെന്‍റെ ലോകത്ത്‌ -ഞാനും എന്‍റെ സ്നേഹത്തിന്‍റെയും സ്വര്‍ഗത്തില്‍- അര്‍ത്ഥ പൂര്‍ണമായ ഒരു പാട് നിറങ്ങളുണ്ട്,പരസ്പര ബഹുമാനത്തിന്‍റെ മിഠായികളുണ്ട് ,വിശ്വാസത്തിന്‍റെ കേക്കും അതിന്മേല്‍ കൊച്ചു കൊച്ചു സൗന്ദര്യ പിണക്കത്തിന്‍റെ അലങ്കാരങ്ങളുമുണ്ട് .നിഷ്കളങ്കത ഊതി നിറച്ച അതി മനോഹരമായ ബലൂണുകളും ഉണ്ട്.അവയെല്ലാം ആണ് ഇന്നെന്‍റെ ജീവ ശ്വാസം...എന്‍റെ ആത്മാവിന്‍റെ താളവും ലയവും.[7/2/09]